സ്വാഗതം WELCOME स्वागत

എന്റെ ഈ ഇട്ടാവട്ടത്തിലേക്ക് എല്ലാവര്ക്കും സ്വാഗതം

Saturday, November 13, 2010

മടക്കയാത്ര!

ഓഫീസിലെ ജോലിത്തിരക്കിനിടയില്‍ ആയിരുന്നു ആ കാള്‍ വന്നത്. സാധാരണ ഗതിയില്‍ ഉള്ള മിസ്‌ കാള്‍ ആകുമെന്ന് കരുതി ബൈജു മൊബൈല്‍ എടുക്കാന്‍ ശ്രമിച്ചില്ല. ഫ്രീ ആയിട്ട് തിരിച്ചു വിളിക്കാം എന്ന് മനസ്സില്‍ വിചാരിക്കുമ്പോഴേക്കും റിംഗ് നില്‍ക്കുന്നില്ല. അപ്പോള്‍ മിസ്സ്‌ കാള്‍ അല്ലെന്നുറപ്പായി. ഫോണ്‍ എടുത്തു നോക്കിയപ്പോള്‍ അലിക്കയുടെ കാള്‍ ആണ്.

വേഗം മൊബൈല്‍ അടുത്ത് ബൈജു ഹലോ പറഞ്ഞു...
മറുഭാഗത്ത് നിന്ന് അലിക്ക; ഹലോ..ബൈജു..
ബൈജു; ആ അലിക്ക..പറയൂ..,എന്ത് പറ്റി ഇക്ക? ശബ്ദം വല്ലാതെ ഇരിക്കുന്നു!
അലിക്ക; ഞാന്‍ കുറച്ചു കഴിഞ്ഞാല്‍ നാട്ടില്‍ പോവുകയാ...
ബൈജു: എന്താ അലിക്കാ..എന്ത് പറ്റി..പെട്ടന്ന് പോകാന്‍..?
അലിക്ക; എന്റെ ഇക്ക മരിച്ചു..
ബൈജു; എപ്പോള്‍..? എന്ത് പറ്റി..അങ്ങനെ?
അലിക്ക; ഇന്ന് കാലത്ത്..അറ്റക്കായിരുന്നു...
വീണ്ടും അലിക്ക തുടര്‍ന്നു...ബൈജു..നീ ജോലി കഴിഞ്ഞു വരുമ്പോഴേക്കും ഞാന്‍ പോകും, ടിക്കറ്റ്‌ ശരിയായിട്ടുണ്ട്.. ഖുരൂജിനു (എക്സിറ്റ്‌ പെര്‍മിറ്റ്‌) കൊടുത്തിട്ടുണ്ട്‌..ഞാന്‍ എയര്‍ പോര്‍ട്ടില്‍ എത്തുമ്പോഴേക്കും മന്ദൂബ് (പി.ആര്‍.ഒ) ഖുറൂജ് എത്തിക്കും...

ഇതു കേട്ടപ്പോള്‍ ബൈജുവിന്റെ മനസ്സും ശരീരവും ക്ഷീണിച്ചു...

പ്രവാസിയുടെ അപ്രതീക്ഷിത യാത്ര..എല്ലാ കണക്കു കൂട്ടലുകളും തെറ്റിച്ചു കൊണ്ട്...പൂര്‍ത്തിയാകാത്ത സ്വപ്നവുമായി...

എന്നാലും അലിക്കക്ക് ധൈര്യം നല്ക്കാനായി 'വിഷമിക്കേണ്ട ഇക്ക...അല്ലാഹുവിന്റെ കല്പ്പനയല്ലേ...എല്ലാം നമ്മള്‍ സഹിച്ചല്ലെ പറ്റൂ..ബൈജു‍ പറഞ്ഞു

മറുവശത്ത് നിന്ന് അലിക്കയുടെ മറുപടി ഒന്നും വരുന്നില്ല...

ആ നിശബ്ദതയില്‍ നിന്ന് തന്നെ ബൈജുവിന് മനസ്സിലായി അലിക്കയുടെ മനസ്സ് എപ്പോഴെ എല്ലാം സഹിക്കാനും ഉള്‍കൊള്ളാനും പാകപ്പെട്ടതാണെന്ന്...അതും ദൈവം കൊടുത്ത കഴിവ് തന്നെ..

ബൈജു തുടര്‍ന്നു..അലിക്ക..നാട്ടില്‍ എത്തിയാല്‍ വിളിക്കണം....ഒന്നും ആലോചിച്ചു വിഷമിക്കരുത്..പൈസയുടെ ആവശ്യം വന്നാല്‍ അറിയിക്കണം...വിഷമിക്കാതെ യാത്രയാകൂ..

ഇതില്‍ കൂടുതല്‍ ബൈജുവിന് അലിക്കയോട് ഒന്നും പറയാന്‍ കഴിയാത്തതിനാല്‍ 'ഓക്കേ' പറഞ്ഞു ഫോണ്‍ വച്ചു.തടയില്ലാത്ത ദുരന്തം... ഇതു രണ്ടാം പ്രാവശ്യം ആണ് അലിക്കയുടെ ജീവിതത്തില്‍ സംഭവിക്കുന്നത്‌... ബൈജു മനസ്സില്‍ പറഞ്ഞു..

വിധി എന്താന്നെങിലും അനുഭവിക്കണം..എന്നാലും അലിക്കയുടെ സ്ഥാനത്ത് തന്നെ പ്രതിഷ്ടിച്ചപ്പോള്‍.... ബൈജുവിന് ചിന്തിക്കാന്‍ കൂടി കഴിയുന്നില്ല..

ഒരു വര്‍ഷം മുമ്പ് അലിക്കയുടെ അനിയന്‍ ദുബായില്‍ നിന്ന് നാട്ടിലോട്ടു പോകാന്‍ വേണ്ടി എയര്‍ പോര്‍ട്ടിലേക്ക് യാത്രയായതായിരുന്നു. വഴിമദ്ധ്യേ ഒരു വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. അദേഹത്തിന് രണ്ടു ചെറിയ മക്കള്‍ ആണ്. ആ മക്കളെയും വീടിന്റെയും ഭാരം അലിക്കയുടെ ചുമലില്‍ ആണ്. ഇപ്പോ ദാ..വിധിയുടെ ക്രൂര വിനോദം വീണ്ടും..

അന്നും അലിക്ക ഇതേപോലെ ഒരു യാത്രയായിരുന്നു..വെറും കയ്യോടെ...ഇന്നും അങനെ തന്നെ..

കൂടിക്കിടക്കുന്ന ജോലികള്‍ ഓരോന്നായി ചെയ്തു തീര്‍ക്കുമ്പോഴും അലിക്കയെ കുറിച്ച് മാത്രമായിരുന്നു ബൈജുവിന്റെ ചിന്ത. മനസ്സിന് ഒരു സമാധാനവും കിട്ടാത്തത് കൊണ്ട് ബൈജു അലിക്കയുടെ മൊബൈലിലേക്ക് തിരിചു വിളിച്ചു. എന്തായി കാര്യങ്ങള്‍ എന്നറിയാന്‍.

ആ എമിഗ്രറേന്‍ കഴിഞ്ഞു..ബോഡിംഗ് പാസ്‌ കിട്ടി..വൈട്ടിംഗ് ഏരിയയില്‍ ആണ്..അലിക്ക പറഞ്ഞു
പിന്നെ എന്ത് ചോദിക്കണം എന്നറിയാത്തതിനാല്‍ വീണ്ടും 'വിഷമിക്കരുത്' എന്ന് മാത്രം പറഞ്ഞു ബൈജു ഫോണ്‍ വച്ചു..

ജോലി കഴിഞ്ഞു റൂമിലോട്ടു പോകും വഴിയില്‍ 'എങ്ങനെ ഒറ്റയ്ക്ക് റൂമില്‍ കഴിയും' എന്നാ ചിന്ത മാത്രമായിരുന്നു ബൈജുവിന്. കൂട്ടുകാരായ രാജീവും കബീറും ലീവിനു നാട്ടില്‍ നേരെത്തെ പോയി. പിന്നെ അലിക്ക മാത്രമായിരുന്നു ഒരു ആശ്വാസം. ഇപ്പോ മൂപ്പരും പോയി.. താന്‍ ഒറ്റപ്പെട്ടു.

റൂമില്‍ എത്തി ബൈജു ഒഴിഞ്ഞു കിടക്കുന്ന അലിക്കയുടെ കട്ടിലിലോട്ടു നോക്കിയപ്പോള്‍ 'അലംബ്ബായി' എന്ന് വിളിക്കുമ്പോള്‍ ഉള്ള അലിക്കയുടെ പുഞ്ചിരി ബൈജുവിന്റെ മനസ്സില്‍ തെളിഞ്ഞു...

അലിക്കയെ ഇടക്ക് തങ്ങള്‍ അലിഭായ് എന്ന് വിളിക്കും..സ്നേഹം കൂടുമ്പോള്‍ അലിഭായ് ലോപിച്ച് 'അലംബ്ബായി' എന്നാകും.. എന്നാലും മൂപ്പര്‍ ഒന്നും പറയില്ല.... ഒന്ന് ചിരിക്കും...അല്ലെങ്ങില്‍ 'ആ നിങ്ങള്‍ക്ക് ഇഷ്ട്ടം ഉള്ളത് വിളിക്ക്‌' എന്ന് മാത്രം പറയും...

ചിന്തകളുമായി ബൈജു ബാല്‍ക്കനിയില്‍ ഇട്ടിരിക്കുന്ന കസേരയില്‍ ചാരിയിരുന്നു..വല്ലാത്ത പോലെ..ഒരു സ്വസ്ഥതയും ഇല്ല. പെട്ടന്ന് ആരെല്ലാമോ നഷ്ട്ടപ്പെട്ട പോലെ..

വേഗം ടെന്‍ഷന്‍ വരുന്ന തനിക്കു ഒരു ബലം ആയിരുന്നു അലിക്ക. ഏതു സാഹചര്യത്തിലും ഒരു താങ്ങ്. ഓഫീസ് പ്രശ്നങ്ങള്‍ ആയാലും വീട്ടിലെ കാര്യങള്‍ ആയാലും..ഒരു ജേഷ്ട്ടനപോലെ... ഒരു നല്ല സുഹൃത്തായി എല്ലാം തുറന്നു പറയാനും, കേള്‍ക്കാനും...

ആകാശത്ത് ഒരു നക്ഷത്രം പോലും കാണുന്നില്ല..അവിടേയും ശ്യുന്യത.. താരകളും തന്നെ ഒറ്റപ്പെടുത്തിയോ?
ബൈജുവിന്റെ ചിന്തകള്‍ ഇരുട്ടില്‍ ഭ്രാന്തനെ പോലെ ഓടി നടന്നു...

ചിട്ടയായ ജീവിത ശൈലിയുടെ ഉടമയാണ് അലിക്ക. പ്രായം കൂടുതല്‍ ആണേലും ചെരുപ്പകാരനാനെന്നെ മൂപ്പരെ തോന്നു. പുകവലിയില്ല...മദ്യപാനം ഇല്ല.

ഇപ്പോഴത്തെ ചെറുപ്പക്കാരെ കുറിച്ച് മൂപ്പര്‍ ഇങനെ പറയും...
ഇവരെല്ലാം ആന്നുങളാ...ജീവിത യാതര്‍ത്യങളില്‍ നിന്ന് ഒളിച്ചോടാന്‍ മദ്യപാനം ലഹരി..വല്ലാത്ത തലമുറ തന്നെ.. യാഥാര്‍ത്യങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിക്കുന്നവര്‍...

ചെറുപ്പക്കാരായ തനിക്കും കബീറിനും , രാജിവിനുമെല്ലാം മൂപ്പരുടെ നീണ്ട മുപ്പതു വര്‍ഷത്തെ പ്രവാസജീവിത അനുഭവങ്ങള്‍ ഒരു വലിയ ഗുരു തന്നെയായിരുന്നു. ഖത്തറില്‍ നിന്ന് ആദ്യം ബോംബെയിലേക്ക് മാത്രമേ ഫ്ലൈറ്റ് ഉണ്ടായിരുന്നോളൂ അത്രേ...അന്ന് അനുഭവിച്ച ദുരിതങ്ങള്‍..സ്വന്തം എന്ന് കരുതി മാറോട് അന്നച്ചവരില്‍ നിന്ന് കിട്ടിയ ചവിട്ടുകള്‍..കുത്ത് വാക്കുകള്‍..കെട്ടി പൊതിഞ്ഞു കൊണ്ടുപോയ്യ സാധനങ്ങള്‍ വീധം വെക്കുമ്പോള്‍ ഉള്ള കണക്കു പറച്ചിലുകള്‍..പൈസ വരുമ്പോള്‍, പോകുമ്പോള്‍ രക്ത ബന്ധത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍.. ചിരിച്ചു ചതിക്കുന്ന പ്രവാസ ബന്ധങള്‍..അങ്ങനെ ഒരു പാട് ജീവിതത്തിന്റെ മാറുന്ന മുഖ ഭാവങ്ങള്‍..
ഇതില്‍ ചില മുഖങ്ങള്‍ താനും കണ്ടിട്ടുണ്ട്..ഇനി എന്തെല്ലാം കാണാന്‍ ഇരിക്കുന്നു...അറിയാന്‍ കിടക്കുന്നു..എത്ര അനുഭവിക്കാനും...ബൈജുവിന്റെ ചിന്തകള്‍ ഒരു കൊള്ളിമീന്‍ പോലെ ആകാശത്തിലൂടെ കടന്നു പോയി...

പ്രവാസത്തിന്റെ ഈ മണല്‍പരപ്പില്‍ യാഥാര്‍ത്യത്തെ മറന്നു സ്വപ്നങള്‍ക്കും സുഖങള്‍ക്കും പിന്നാലെ ഓടുന്നവര്‍ പോലും ഒരിക്കലെങ്കിലും അപ്രതീഷിതമായി ഇങനെയുള്ള ഒരു മടക്കയാത്ര ഏറ്റു വാങ്ങേണ്ടി വരുന്നു.

അകലെ നിന്ന് കേള്‍ക്കുന്ന ദുരന്ത കഥകള്‍ യാഥാര്‍ത്യമായി മുന്നില്‍ ഒരു മല പോലെ വരുമ്പോള്‍ മുട്ട് മടക്കുകയല്ലാതെ എന്ത് ചെയ്യും. നാളെ തന്റെ കഥയും എങ്ങനെ വരും എന്നറിയാന്‍ ആര്‍ക്കു കഴിയും...

പ്രവാസിയുടെ മടക്കയാത്ര...എല്ലാ കണക്കുകൂട്ടലും, പ്രതീക്ഷകളും തെറ്റിച്ചു കൊണ്ട്..

ഒറ്റപ്പെട്ട പ്രവാസജീവിതത്തില്‍ വീണ്ടും ഒറ്റപ്പെട്ട മനസ്സും ശരീരവുമായി ബൈജുവിന്റെ കണ്ണുകള്‍ ശൂന്യമായ ആകാശത്ത് ഒരു നക്ഷത്രത്തെ തിരഞ്ഞുകൊണ്ടേയിരുന്നു..

(എഴുതിയത്: ജൂണ്‍ 2009)

2 comments: